ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ
യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ
യാത്രചോദിപ്പു ഞാൻ നിങ്ങളോടായ്
യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും
യാത്രയാകുന്നു ഞാൻ ഏകനായി
മന്നിൽ പിറന്നനാൾ തൊട്ടെന്റെ കാവലായ്
എന്നെ നടത്തിയ തമ്പുരാനെ
നിന്നുടെ പാദസായൂജ്യം നുകരുവാൻ
ഇന്നിതാ ഞാൻ വിടവാങ്ങിടുന്നു.
സാന്ദ്രസംഗീതം മുഴക്കിയുഷസ്സിലായ്
എന്നെയുണർത്തുന്ന പക്ഷികളെ
യാത്രചോദിപ്പു ഞാൻ നിങ്ങളെനിക്കന്ത്യ
യാത്രമൊഴിയുന്നു പാടിടേണം
രാവും പകലുമായി കാലചക്രത്തിന്റെ
തേരിൽ വസിക്കുന്ന കർമ്മസാഷി
ആയുസ്സുമാരോഗ്യവുമെനിക്കേകിയ
ആദിത്യനെ വിട നൽകിയാലും
എത്ര നിശീഥിനിയാമങ്ങളിലെനി
ക്കെത്രയും സ്വാന്തനമായുദിച്ചു
പാലൊളിചന്ദ്രികനന്ദിയൊതുന്നു ഞാൻ
പോയിടട്ടെ വിട നൽകിടുവിൻ
ചന്ദനശീതളലോപനമായെന്നും
വന്നു തലോടുമെൻ തെന്നലെ ഞാൻ
മന്നിനോടിന്നു വിട പറഞ്ഞീടവേ
ഒന്നു തലോടിയയച്ചീടുമോ?
ഉണ്ണികിടാങ്ങളെ പോയിടുന്നേ ഞാനും
കണ്ണിൽപെടാത്തൊരു വാനിടത്തിൽ
കണ്ണായിരമുള്ളതാരകമായങ്ങ്
വിണ്ണിൽ ഞാൻ കാവലായ് നിൽകുമെന്നും
എന്റെ വഴിത്താരയിൽ ദുഃഖസുഖങ്ങളെ
പങ്കിട്ടു ജിവിച്ചൊരുറ്റവരെ
യാത്രയാകുന്നിതാ നിങ്ങൾക്ക് നന്മകൾ
നേർന്ന് ഞാൻ യാത്ര പറഞ്ഞിടുന്നു.
കുറ്റം പലത് ഞാൻ ചെയ്തുവെന്നാകിലും
തെറ്റുകളെല്ലാം ക്ഷമിച്ചുകൊണ്ട്
ഉറ്റവരെപ്പോലെ എന്നെ സ്നേഹിക്കുന്ന
നല്ലവരെ വിട നൽകീടുക
എന്റെ സ്വപനങ്ങളിൽ ചാരുത ചാർത്തിയ
മോഹങ്ങളെ വിനൽകീടുക
ഐഹികദുഃഖനിവർത്തിവരുത്തി ഞാൻ
ദൈവലോകത്തു പോയീടട്ടെ
ബന്ധവും സ്വന്തവും വിട്ടെറിഞ്ഞിന്നു ഞാൻ
ബന്ധുരഗേഗത്തിൽ പോയിടുന്നു
ബന്ധനമാകുമീ സ്വന്തബന്ധങ്ങളിൽ
ബന്ധിച്ചിടാതെ ഞാൻ പോയിടുന്നു
കണ്ണിൻമണിപോലെയെന്നെ വളർത്തിയ
മണ്ണേ ഈ ദേഹമങ്ങേറ്റു വാങ്ങു
പൊന്നിൻമണിമയ സിംഹാസനമുള്ള
വിണ്ണിലേക്കിന്നു ഞാൻ പോയിടട്ടേ
യാത്രചോദിപ്പു ഞാൻ നിങ്ങളോടായ്
യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും
യാത്രയാകുന്നു ഞാൻ ഏകനായി
മന്നിൽ പിറന്നനാൾ തൊട്ടെന്റെ കാവലായ്
എന്നെ നടത്തിയ തമ്പുരാനെ
നിന്നുടെ പാദസായൂജ്യം നുകരുവാൻ
ഇന്നിതാ ഞാൻ വിടവാങ്ങിടുന്നു.
സാന്ദ്രസംഗീതം മുഴക്കിയുഷസ്സിലായ്
എന്നെയുണർത്തുന്ന പക്ഷികളെ
യാത്രചോദിപ്പു ഞാൻ നിങ്ങളെനിക്കന്ത്യ
യാത്രമൊഴിയുന്നു പാടിടേണം
രാവും പകലുമായി കാലചക്രത്തിന്റെ
തേരിൽ വസിക്കുന്ന കർമ്മസാഷി
ആയുസ്സുമാരോഗ്യവുമെനിക്കേകിയ
ആദിത്യനെ വിട നൽകിയാലും
എത്ര നിശീഥിനിയാമങ്ങളിലെനി
ക്കെത്രയും സ്വാന്തനമായുദിച്ചു
പാലൊളിചന്ദ്രികനന്ദിയൊതുന്നു ഞാൻ
പോയിടട്ടെ വിട നൽകിടുവിൻ
ചന്ദനശീതളലോപനമായെന്നും
വന്നു തലോടുമെൻ തെന്നലെ ഞാൻ
മന്നിനോടിന്നു വിട പറഞ്ഞീടവേ
ഒന്നു തലോടിയയച്ചീടുമോ?
ഉണ്ണികിടാങ്ങളെ പോയിടുന്നേ ഞാനും
കണ്ണിൽപെടാത്തൊരു വാനിടത്തിൽ
കണ്ണായിരമുള്ളതാരകമായങ്ങ്
വിണ്ണിൽ ഞാൻ കാവലായ് നിൽകുമെന്നും
എന്റെ വഴിത്താരയിൽ ദുഃഖസുഖങ്ങളെ
പങ്കിട്ടു ജിവിച്ചൊരുറ്റവരെ
യാത്രയാകുന്നിതാ നിങ്ങൾക്ക് നന്മകൾ
നേർന്ന് ഞാൻ യാത്ര പറഞ്ഞിടുന്നു.
കുറ്റം പലത് ഞാൻ ചെയ്തുവെന്നാകിലും
തെറ്റുകളെല്ലാം ക്ഷമിച്ചുകൊണ്ട്
ഉറ്റവരെപ്പോലെ എന്നെ സ്നേഹിക്കുന്ന
നല്ലവരെ വിട നൽകീടുക
എന്റെ സ്വപനങ്ങളിൽ ചാരുത ചാർത്തിയ
മോഹങ്ങളെ വിനൽകീടുക
ഐഹികദുഃഖനിവർത്തിവരുത്തി ഞാൻ
ദൈവലോകത്തു പോയീടട്ടെ
ബന്ധവും സ്വന്തവും വിട്ടെറിഞ്ഞിന്നു ഞാൻ
ബന്ധുരഗേഗത്തിൽ പോയിടുന്നു
ബന്ധനമാകുമീ സ്വന്തബന്ധങ്ങളിൽ
ബന്ധിച്ചിടാതെ ഞാൻ പോയിടുന്നു
കണ്ണിൻമണിപോലെയെന്നെ വളർത്തിയ
മണ്ണേ ഈ ദേഹമങ്ങേറ്റു വാങ്ങു
പൊന്നിൻമണിമയ സിംഹാസനമുള്ള
വിണ്ണിലേക്കിന്നു ഞാൻ പോയിടട്ടേ