നെരൂദ – മണ്ണിനടിയിലൊരിടം
കണ്ണുകളില്ലാതെ, സ്പർശമില്ലാതെ,
ശൂന്യതയിലൊരു മൂകശിലയാവാൻ,
ഒരു നിഴലിന്റെ വിരലാവാൻ കൊതി തോന്നുമ്പോൾ
എനിയ്ക്കു പോയിക്കിടക്കാൻ.
എനിയ്ക്കറിയാം, നിനക്കാവില്ല, ആർക്കുമാവില്ല, ഒരു
വസ്തുവിനുമാവില്ല,
അങ്ങനെയൊരിടം, ഒരു വഴിയെനിയ്ക്കു നല്കാൻ;
ഞാനെന്തുചെയ്യാൻ പക്ഷേ,
ജീവിതത്തിന്റെ പ്രതലത്തിൽ നിരുപയോഗമാണെന്റെ
ദാരുണവികാരങ്ങളെങ്കിൽ,
മരിച്ചിട്ടല്ലാതെ, ആദിമജ്വാലയുടെ
നിദ്രാണലോഹാവസ്ഥയിലേക്കു കടന്നിട്ടല്ലാതെ,
മോഹിക്കേണ്ട ഞാനതിജീവിക്കാനെങ്കിൽ?
(വിവര്ത്ത നം: പരിഭാഷ, രവികുമാര്‍ വി)
മണ്ണിനടിയിലൊരിടമെനിയ്ക്കൊഴിച്ചിടൂ,
ഒരു കുടിലദുർഗ്ഗം, കണ്ണുകളില്ലാതെ, സ്പർശമില്ലാതെ,
ശൂന്യതയിലൊരു മൂകശിലയാവാൻ,
ഒരു നിഴലിന്റെ വിരലാവാൻ കൊതി തോന്നുമ്പോൾ
എനിയ്ക്കു പോയിക്കിടക്കാൻ.
എനിയ്ക്കറിയാം, നിനക്കാവില്ല, ആർക്കുമാവില്ല, ഒരു
വസ്തുവിനുമാവില്ല,
അങ്ങനെയൊരിടം, ഒരു വഴിയെനിയ്ക്കു നല്കാൻ;
ഞാനെന്തുചെയ്യാൻ പക്ഷേ,
ജീവിതത്തിന്റെ പ്രതലത്തിൽ നിരുപയോഗമാണെന്റെ
ദാരുണവികാരങ്ങളെങ്കിൽ,
മരിച്ചിട്ടല്ലാതെ, ആദിമജ്വാലയുടെ
നിദ്രാണലോഹാവസ്ഥയിലേക്കു കടന്നിട്ടല്ലാതെ,
മോഹിക്കേണ്ട ഞാനതിജീവിക്കാനെങ്കിൽ?
(വിവര്ത്ത നം: പരിഭാഷ, രവികുമാര്‍ വി)
No comments:
Post a Comment