മാധവിക്കുട്ടി - കപ്പലുകളുടെ ഊത്തം
പ്രാര്ത്ഥനയുടെ വേളയിലും
എന്റെ കണ്കോണിൽ
അവൻ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യൻ
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാൻ
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ?
അര്ദ്ധ രാത്രിയിൽ എങ്ങോ
കടലിൽ നങ്കൂരമിട്ട കപ്പലുകൾ
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകൾ
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലി ൽനിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്ക്കുംപ
കിനാക്കളിൽ അവന്‍ മാത്രം
നിറയുന്നൂ,
ഹര്ഷോനന്മാദമായ്,
വേദനയായ്
കണ്ണീരായ്..
എന്റെ കണ്കോണിൽ
അവൻ പ്രത്യക്ഷപ്പെടുന്നു,
മനുഷ്യൻ
ദൈവം വിധിച്ച ഭാര്യയാണെങ്കിലും
എന്നെ കല്ലെറിഞ്ഞ് കൊല്ലുവാൻ
അജ്ഞരായ ജനം ആക്രോശിക്കുന്നു
എന്നിട്ടും അവനു മൗനം മാത്രം
പ്രേമം ഇത്ര നിസ്സാരമോ?
അര്ദ്ധ രാത്രിയിൽ എങ്ങോ
കടലിൽ നങ്കൂരമിട്ട കപ്പലുകൾ
ശബ്ദിക്കുന്നു.
നിരാശയുടെ ഊത്തുകൾ
നിങ്ങളും വഞ്ചിതരോ
മഹാ നൗകകളെ?
കടലി ൽനിന്ന് കടലിലേക്ക്
നീങ്ങുന്ന സഞ്ചാരികളേ
നിങ്ങളുടെ ദു:ഖം
എനിക്ക് അജ്ഞാതം
എന്റെ ദു:ഖം നിങ്ങള്ക്കുംപ
കിനാക്കളിൽ അവന്‍ മാത്രം
നിറയുന്നൂ,
ഹര്ഷോനന്മാദമായ്,
വേദനയായ്
കണ്ണീരായ്..
No comments:
Post a Comment