Sunday, September 23, 2018

മാധവിക്കുട്ടി – കുറ്റവാളികൾ

മാധവിക്കുട്ടി – കുറ്റവാളികൾ


ഞങ്ങളുടെ കാമം
പ്രത്യേകിച്ചൊരു രാജ്യത്തിന്റെയുമല്ലാത്ത
ബഹുവര്ണ്ണ പതാകകൾ പോലെയായിരുന്ന
ഒരു കാലമുണ്ടായിരുന്നു.
സ്ഫടികനേത്രങ്ങളോടെ, ക്ഷീണിച്ചവശരായി
ഞങ്ങൾ കിടക്കയിൽ കിടന്നു.
മരിച്ചുപോയ ശിശുക്കൾ ഉപേക്ഷിച്ചുപോയ
കളിപ്പാട്ടങ്ങൾ പോലെ
ഞങ്ങൾ പരസ്പരം ചോദിച്ചു:
എന്താണ് ഉപയോഗം?
എന്താണ് പ്രയോജനം?
മദ്ധ്യാഹ്നത്തിൽ കുറ്റവാളികൾ
മൺകട്ടകൾ  കിളച്ചുതകര്ക്കുപന്നതു പോലെ
അന്യോന്യം ഓരോരുത്തരുടേയും
അവയവങ്ങൾ വെട്ടിമുറിക്കുക.
അത്തരത്തിലുള്ളതായിരുന്നു പ്രണയം.
ചുട്ടുപഴുത്തസൂര്യനു കീഴിലെ
ഭൂമിയായിരുന്നു ഞങ്ങൾ
ഞങ്ങളുടെ ഞരമ്പുകളിൽ പൊള്ളുന്ന ചൂടായിരുന്നു.
ആ ചൂടിനെ ശമിപ്പിക്കുവാൻ
ശീതളമായ പർവ്വതങ്ങൾക്ക്  പോലുമായിരുന്നില്ല.
ഞാനും അവനും ഒന്നായിരുന്നപ്പോൾ
ഞങ്ങൾ സ്ത്രീയോ പുരുഷനോ അല്ലായിരുന്നു.
വാക്കുകളൊന്നും തന്നെ ശേഷിച്ചിരുന്നില്ല.
എല്ലാ വാക്കുകളും
രാത്രിയുടെ പ്രായമേറുന്ന കരളങ്ങളിൽ
തടവിൽകിടന്നു
ഇരുട്ടിൽ ഞങ്ങൾ വളര്ന്നു .
നിശ്ശബ്ദതയിലെന്നോണം ഞങ്ങൾ പാടി,
കടലിൽ നിന്നും
കാറ്റില്നിിന്നും
ഭൂമിയില്നിന്നും
ഓരോ ദുഃഖപൂര്ണ്ണമായ രാത്രിയില്നിന്നും
വേദന പോലെയും
ഓരോ ഗാനവും ഉയര്ന്നു്.

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...