നിയിരിക്കെ ഞാൻ മരിച്ചാൽ, പ്രിയേ,
ഞാനിരിക്കെ നീ മരിച്ചാൽ, പ്രിയേ,
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതു നാം,
നാം പാർക്കുമിടം പോലെ വിശാലമല്ലൊരു തുറസ്സും.
പാറുന്ന വിത്തുകൾ പോലെ നമ്മെയും കൊണ്ടു പാഞ്ഞു
ഗോതമ്പുപാടത്തെ പൊടിയും, മരുനിലത്തെപ്പൂഴിയും,
കാല,വുമലയുന്ന പുഴയും, നാടോടിക്കാറ്റും.
ആ പ്രയാണത്തിലന്നു തമ്മിൽ കാണാതെയും പോയേനെ നാം.
ഈ ശാദ്വലത്തിൽ വച്ചു പക്ഷേ, തമ്മിൽക്കണ്ടു നാം-
ഒരു കുഞ്ഞപാരത! നാമതു മടക്കുന്നു.
ഈ പ്രണയമൊടുങ്ങുന്നില്ലെന്നാലും പ്രിയേ.
അതിനു ജനനമില്ല, മരണവുമില്ല,
നീളുന്ന പുഴ പോലതിന്റെ തടങ്ങളേ മാറുന്നുള്ളു,
അധരങ്ങളേ മാറുന്നുള്ളു.
(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)
ഞാനിരിക്കെ നീ മരിച്ചാൽ, പ്രിയേ,
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതു നാം,
നാം പാർക്കുമിടം പോലെ വിശാലമല്ലൊരു തുറസ്സും.
പാറുന്ന വിത്തുകൾ പോലെ നമ്മെയും കൊണ്ടു പാഞ്ഞു
ഗോതമ്പുപാടത്തെ പൊടിയും, മരുനിലത്തെപ്പൂഴിയും,
കാല,വുമലയുന്ന പുഴയും, നാടോടിക്കാറ്റും.
ആ പ്രയാണത്തിലന്നു തമ്മിൽ കാണാതെയും പോയേനെ നാം.
ഈ ശാദ്വലത്തിൽ വച്ചു പക്ഷേ, തമ്മിൽക്കണ്ടു നാം-
ഒരു കുഞ്ഞപാരത! നാമതു മടക്കുന്നു.
ഈ പ്രണയമൊടുങ്ങുന്നില്ലെന്നാലും പ്രിയേ.
അതിനു ജനനമില്ല, മരണവുമില്ല,
നീളുന്ന പുഴ പോലതിന്റെ തടങ്ങളേ മാറുന്നുള്ളു,
അധരങ്ങളേ മാറുന്നുള്ളു.
(വിവര്‍ത്തനം: പരിഭാഷ, രവികുമാര്‍ വി)
No comments:
Post a Comment