Sunday, April 22, 2018

പവിത്രൻ തീക്കുന്നി - നീലിമയോട്

പവിത്രൻ തീക്കുന്നി - നീലിമയോട്


നമ്മൾ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്ക്കു വാൻ
കാറ്റാടി മരങ്ങള്ക്കി്ടയിലിരുന്ന്
കൂട്ടികിഴിച്ചിട്ട വര്ണ്ണകങ്ങളൊക്കെയും
ഉണ്ടായിരുന്നു നീ
ചോറ്റ് പാത്രം തുറന്ന്
വറ്റുകൈകളാൽ തന്ന ഉപ്പുമാങ്ങയിൽ
പച്ചമുളകല്ലി കുത്തിചതച്ചതിൽപോലുമീ
നമ്മുടെ ജീവന്റെ കല്പാന്ത രുചികൾ
പാട്ടുപാടി നീ എന്റെ സിരകൾതോറും
കാട്ടു തീ നിറച്ചിട്ട നാളുകൾ
പച്ചയില കത്തുന്ന സ്വപ്നങ്ങൾ കൊണ്ടെന്റെ
നെഞ്ചിലുന്മാദം വരച്ചിട്ട വേളകൾ
മായുന്ന സന്ധ്യകൾ നെഞ്ചേറ്റി
മയ്യഴികുന്നിന്റെ ചെരുവിലൊന്നിച്ച നേരങ്ങൾ
സങ്കടചീന്തുകൾ ചങ്കിൽ തറച്ചെന്റെ സങ്കല്പ്പംr
നീയായ് മാറിയ മാത്രകൾ
വാക്കുകള്ക്കി ടയിൽചതഞ്ഞ ചങ്ങാതി
വന്നു നമുക്കൂര്ജ്ജം പകര്ന്ന് നൊടികൾ BR> കൊലകൊമ്പനലറി വന്നാലും
അന്ന് തെല്ലും കുലുങ്ങാതെ നിന്ന മനസ്സുകൾ
സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാൻ നിന്നെയും
സ്നേഹിച്ചിരിയ്കാം നീയെന്നെയും ഞാൻ നിന്നെയും
സ്നേഹമല്ലാതെയെന്നതുണ്ട് കൂട്ടുകാരി
നമ്മെ വെയിലും മഴയും തീറ്റിച്ചീടുവാൻ
നമ്മെ മുള്ക്കി രീടം ചാര്ത്തി നടത്തിച്ചീടുവാൻ
ഒക്കെയും ഓര്മ്മുയിൽ ചെന്നുമുട്ടും മുമ്പേ
പൊട്ടി പിളരുന്നുവോ
രക്തവാതിലുകൾ മിന്നലുറഞ്ഞാടി
മനസ്സിന്റെ കണ്ണീലഗ്നി വര്ഷിBച്ചുവോ
അമൂര്ത്ത ബിംബങ്ങൾ
രക്തം കുടഞ്ഞിട്ട് പലരും ഇറങ്ങി
കണ്ണീർ കഥകൾകുറിച്ചിട്ട പടികളിൽ
സ്നേഹങ്കല്പ്പുങ്ങൾ ചിക്കിചികഞ്ഞു നാം
സംഗമോല്ലാസം തീര്ത്തബ സായന്ധനങ്ങൾ
കൂട്ടിമുട്ടുന്ന നേരങ്ങളിൽ
പരസ്പരം വിട്ടുപോകല്ലെയെന്ന് മിഴികൾ
നിശബ്ദം അലറിപറഞ്ഞ നട്ടുച്ചകൾ
എത്രമേൽ എത്രമേൽസ്പര്ശച വസന്തങ്ങളൾ
എത്രമേൽ എത്രമേൽസ്പര്ശച വസന്തങ്ങൾ
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളിൽ
നാം രണ്ടായിട്ടിങ്ങനെ.
എന്നിട്ടുമെന്തേ നീലീമേ..
നമ്മളിന്ന് രണ്ടിടങ്ങളിൽ
നാം രണ്ടായിട്ടിങ്ങനെ..
എന്നിട്ടുമെന്തേ നീലിമേ..
നമ്മളിന്ന് ഒറ്റയ്ക്ക് പൊള്ളുന്ന ജീവനെ
ഒറ്റയ്ക്ക് തന്നെ രക്തമിറ്റിച്ച് നനക്കുന്നതിങ്ങനെ
നീലിമേ.. നീയോര്ക്കുിന്നു വോ
നമ്മൾപണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്ക്കു വാൻ
കാറ്റാടി മരങ്ങള്ക്കി്ടയി ലിരുന്ന്
ചുംബിച്ചുണർത്തിയ വാക്കുകൾ
നീലിമേ.. നീയോര്ക്കുവന്നു വോ
നമ്മൾ പണ്ട് ഞാറ്റുവേലയ്ക്കൊന്നായ് തളിര്ക്കു വാൻ
കാറ്റാടി മരങ്ങള്ക്കി്ടയി ലിരുന്ന്
ചുംബിച്ചുണർത്തിയ വാക്കുകൾ

No comments:

Post a Comment

ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ

  ശ്രീനാരായണ ഗുരു - യാത്ര ചോദിപ്പു ഞാൻ യാത്ര ചോദിപ്പു ഞാൻ മിത്രജനങ്ങളെ യാത്രചോദിപ്പു ഞാൻ നിങ്ങളോടായ് യാതനാപൂർണ്ണമീ ജീവിതത്തിൽ നിന്നും യാത്രയ...