നിന്റെ തലമുടിയെ
ഞാനുപദേശിച്ചുനോക്കി,
നിന്റെ ചുമലും
കടന്നു വളർന്നുപോകരുതെന്ന്,
എന്റെ ജീവിതത്തിനു
മേൽ ശോകത്തിന്റെ ചുമരാവരുതെന്ന്;
ഞാനാഗ്രഹിച്ചതിനെയൊക്കെ
നിഷ്ഫലമാക്കി
നിന്റെ മുടി പക്ഷേ, നിണ്ടുതന്നെ കിടന്നു.
നിന്റെയുടലിനെ
ഞാനുപദേശിച്ചുനോക്കി,
കണ്ണാടിയുടെ ഭാവനയെ
ഉദ്ദീപിക്കരുതെന്ന്,
നിന്റെയുടൽ പക്ഷേ, ഞാൻ പറഞ്ഞതു കേട്ടില്ല,
അതു
സുന്ദരമായിത്തന്നെയിരുന്നു.
നിന്റെ പ്രണയത്തെ
പറഞ്ഞുമനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു,
കടൽക്കരയിലോ, മലമുകളിലോ ഒരാണ്ടത്തെ അവധിക്കാലം
ഇരുകൂട്ടർക്കും
നല്ലതായിരിക്കുമെന്ന്,
നിന്റെ പ്രണയം
പക്ഷേ, പെട്ടികളെടുത്തു
പാതയോരത്തെറിഞ്ഞു,
താനെവിടെയും
പോകുന്നില്ലെന്നതു തീർത്തുപറഞ്ഞു.
No comments:
Post a Comment